|
2009, ഡിസംബർ 24, വ്യാഴാഴ്‌ച
2009, ഡിസംബർ 23, ബുധനാഴ്‌ച
2009, ഡിസംബർ 20, ഞായറാഴ്‌ച
2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച
തോരാത്ത മഴ .....
ഇരുട്ടിന്‍റെ ശക്തി ഏറി വന്നു ..മഴ ആ ഇരുട്ടില്‍ അലിന്ജ് ഇങ്ങനെ പകര്‍ന്നാടി ...അച്ഛന്‍റെ വരവും കാത്ത് വഴികണ്ണുമായ് ഉമ്മറത്ത് അമ്മയും മുത്തശ്ശിയും ....ഉറക്കം അവന്‍റെ കണ്പോളകളെ തഴുകി തുടങ്ങി ...അവന്‍ മെല്ലെ കിടക്കിയിലെക്ക് ചാഞ്ഞു ..നിദ്രാ ദേവി അവനെ പുണര്‍ന്നു .... ഉറക്കത്തിന്‍റെ അഗാധ നിമിഷങ്ങളില്‍ എപ്പോഴോ ..ഒരു നിലവിളി കേട്ട് അവന്‍ ഉണര്‍ന്നു ....ഉറക്ക ചടവോടെ എത്തിയ അവനെയും പുണര്‍ന്നു അമ്മയും ..കൂടെ മുത്തശ്ശിയും അലറി കരയുന്നു ...ഉമ്മറത്ത് രണ്ടു മൂന്നു ആള്‍ക്കാര്‍ നില്ക്കുന്നു ...എന്തിനെന്നറിയാതെ അവനും അമ്മക്കൊപ്പം കരഞ്ഞു ....പിന്നെ അയല്‍ക്കാരും ബന്ധുക്കളും വന്നു തുടങ്ങി ..വീടിന്‍റെ മുറ്റം ടാര്‍പ്പാളിന്‍ പന്തലാല്‍ അലങ്ക്രിതമായ്...മഴ അപ്പോളും ചന്നം പിന്നം പെയ്യുകയ്യാണ് ...അവന്‍റെ ബാല്യ മനസ്സിലേക്ക് ആ സത്യം പടര്‍ന്നു കയറി ....അവന്‍റെ അച്ഛന്‍ മരിച്ചു ...പീടിക പൂട്ടി കൈയ്യില്‍ പലഹാര പോതിയുമായ് വീട്ടിലേക്ക് വരും വഴി തിമിര്‍ത്താടിയ മഴയില്‍ പൊട്ടി വീണ വൈദ്യുദ കമ്പി യില്‍ കൂടി പ്രവചിച്ച വൈദ്യുദി ആ ജീവന്‍ അപഹരിച്ചു .............. നേരം പുലര്‍ന്നു ....ആശുപത്രിയില്‍ നിന്നും അച്ഛന്‍റെ ചലനമറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നു ....കൂട്ട നിലവിളി ...,...പിന്നെ അച്ഛന്‍റെ ജീവനില്ലാത്ത ആ ശരീരം മറവു ചെയ്തു ....മഴ അപ്പോളും ചന്നം ...പിന്നം ...പെയ്യുകയാണ് .....ആള്‍ക്കാര്‍ പിരിഞ്ഞു പോകാന്‍ തുടങ്ങി ....അടുത്ത ബന്ധുക്കള്‍ മാത്രം വീട്ടില്‍ അവശേഷിച്ചു ....അവന്‍ ജാലകത്തിലൂടെ നോക്കുമ്പോള്‍ മഴ അപ്പോളും പെയ്യുകയാണ് ....തന്‍റെ മോഹങ്ങളെ ...സ്വപ്നങ്ങളെ ...തല്ലി കെടുത്തിയ ഈ നശിച്ച മഴ "ഒന്നു തോര്‍ന്നെങ്കില്‍ ".....തോരാത്ത മനസ്സോടെ അവന്‍ ദൂരേക്ക് മിഴി നട്ട് നിന്നു ......
അടികുറിപ്പ്:ഈ കഴിഞ്ഞ മഴ എന്‍റെ ഗ്രാമത്തെ കണ്ണീര്‍ അണിയിച്ചു കൊണ്ട്ഒരു ജീവന്‍ എടുത്തു ...ആ കുടുംബത്തിന്റെ ദുഃഖത്തില്‍ ഒരു പിടി കണ്ണീര്‍ പൂക്കള്‍ ....
2009, സെപ്റ്റംബർ 26, ശനിയാഴ്‌ച
കടലാസ് തുണ്ടുകള്‍
പേക്കിനാക്കള്‍...
പെക്കിനാവിന്‍റെ തോഴനായി അയാള്‍ മാറിയിട്ട് ഒത്തിരി കാലങ്ങള്‍ ആയിരിക്കുന്നു .നവരസങ്ങള്‍ തെളിഞ്ഞു കളിക്കേണ്ട മുഖത്തിപ്പോള്‍ ദൈന്യ രസം മാത്രം .മലര്‍ന്നു കിടക്കുന്ന അയാളുടെ നോട്ടം മച്ചിന്‍ മുകളിലെ വേട്ട കേന്ദ്രമാക്കി .വൈദ്യുദ വിളക്കിന്‍റെ വെളിച്ചത്തിലേക്ക് ആടിത്തിമിര്‍ക്കാന്‍ എത്തിയ പ്രാണി കുരുന്നുകളും ...അവയെ ഇരുട്ടില്‍ ഒളിച്ച് വേട്ടയാടുന്ന ഗൌളിയും .ആ ഗൌളിക്ക് ഒരു കാരണം ഉണ്ട്...വിശപ്പ് .തനിക്കോ ?വെറും സുഖലോലുപതക്ക് വേണ്ടി മനുഷ്യ ശരീരങ്ങളെ വെട്ടിനുറുക്കി ,മനസ്സുകളെ തീരാ വ്യഥ കളുടെ കയത്തില്‍ മുക്കി ,ബാല്യങ്ങളെ അനാഥമാക്കി ...വെറും പച്ച നോട്ടുകെട്ടുകള്‍ക്ക് വേണ്ടി ,അത് പകര്‍ന്നുതന്ന മധു ചക്ഷകന്ഗള്‍ക്ക് വേണ്ടി ,മധിരാക്ഷിമാര്‍ക്ക് വേണ്ടി .ചോരക്കറ പുരണ്ട കൈകളിലേക്ക് നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു .ഗൌളിയെ പ്പോലെ താനും ...ഇരുട്ടിന്‍റെ മറപറ്റി ഇര പിടിക്കുന്ന വെറും വേട്ടനായ്...
ഇപ്പോള്‍ അയാള്‍ക്ക് പേടിയാണ് ...ഇരുട്ടിനെ മാത്രമല്ല വെളിച്ചത്തെ പ്പോലും ...നടന്നു നീങ്ങുമ്പോള്‍ പിറകില്‍ കേള്‍ക്കുന്ന കരിയില ശബ്ദം പോലും അയാളെ ഞെട്ടിക്കുന്നു ..തന്നെ വേട്ടയാടാന്‍ ആയുധവുമായി ഒരു വേട്ടക്കാരന്‍ നിഴലുപോലെ തന്‍റെ പിന്നാലെ ഉണ്ടെന്നു അയാളുടെ ഉപബോധ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു .തന്‍റെ രൌദ്രധക്ക് അലങ്കാരമായ് വര്‍ത്തിച്ച താടി രോമങ്ങളെ അസ്വസ്തമായ് അയാള്‍ ഉഴിഞ്ഞു . ഉറക്കം പോലും തന്നോട് കരുണ കട്ടാത്തതില് അയാള്‍ക്ക് വിരോധം തോന്നിയില്ല .ഇതു വിലയ്ക്ക് വാങ്ങിയ വിധി ആണ് .അതിനെ ഇനി പഴിക്കാന്‍ പോലും തനിക്ക് ആവില്ല ..പതിയെ ബോധ മണ്ഡലത്തില്‍ നിന്നു ചിന്തകള്‍ ചിറകടിച്ച് പറന്ന് പോയി ...അങ്ങ് ദൂരേക്ക് ...ദൂരേക്ക് ...ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അയാള്‍ കൂപ്പുകുത്തി ....തട്ടി മറിഞ്ഞ വിഷക്കുപ്പിയും ....കറപുരണ്ട കത്തിയും മാത്രം ബാക്കി ആയി ......